Connect with us

Kerala

കോഴിക്കോട് ഐസിയു പീഡന കേസ്; അതിജീവിതയെ പിന്തുണച്ച പിബി അനിതയ്ക്ക് പുനര്‍ നിയമന ഉത്തരവ്

നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഉത്തരവ് കിട്ടിയാലുടന്‍ സമരം അവസാനിപ്പിക്കുമെന്നും അനിത പറഞ്ഞു.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡനത്തിന് ഇരയായ അതിജീവിതക്കൊപ്പം നിന്നതിന്റെ പേരില്‍ നടപടി നേരിട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്‍കാന്‍ ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെയായിരിക്കും നിയമനം.

ആരോഗ്യ വകുപ്പ് ഇടപെട്ടതോടെയാണ് അനിതയ്ക്ക് പുനര്‍ നിയമനം നല്‍കുന്നതിനുള്ള വഴി തുറന്നത്. സ്ഥലംമാറ്റം റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധ സമരം തുടരുകയായിരുന്നു  പി ബി അനിത. ഇതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വരുന്നത്. അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്ക്കൊപ്പമുണ്ടായിരുന്നു. നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഉത്തരവ് കിട്ടിയാലുടന്‍ സമരം അവസാനിപ്പിക്കുമെന്നും അനിത പറഞ്ഞു.

അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് അനിതയെ സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.

 

 

 

 

Latest