Connect with us

hindutva attack

ത്രിപുരയിൽ ഹിന്ദുത്വ ആക്രമണം; മുസ്‌ലിം പള്ളികളും വീടുകളും തകർത്തു

പള്ളിയുടെ ജനൽച്ചില്ലുകൾ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തകർക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്

Published

|

Last Updated

അഗർത്തല | ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ മുസ്‌ലിം പള്ളികൾക്കും ന്യൂനപക്ഷങ്ങളുടെ വീടുകൾക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ആറ് പള്ളികളും ഒരു ഡസൻ വീടുകളും മുസ്‌ലിംകളുടെ കടകളുമാണ് പ്രകടനക്കാർ തകർത്തത്. കൃഷ്ണനഗർ ജുമുഅ മസ്ജിദിന് നേരെ ആക്രമണമുണ്ടായതായി ത്രിപുര ഇൻഫോവേയ്‌സ് വെബ്‌സൈറ്റിൽ പറയുന്നു.

പള്ളിയുടെ ജനൽച്ചില്ലുകൾ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തകർക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. “ജയ്ശ്രീറാം’ മുദ്രാവാക്യം മുഴക്കി ഇവിടെ കാവി പതാക സ്ഥാപിച്ചതായും പറയുന്നു. കാവി വസ്ത്രം ധരിച്ച ആളുകൾ വാളുകളും മറ്റുമേന്തി മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ മക്തൂബ് മീഡിയ പങ്കുവെച്ചു. ഉദയ്പൂർ ജില്ലയിലെ ഗോമതി മേഖലയിലെ മഹ്‌റാണിയിൽ ഒരു പള്ളിക്ക് തീവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അടുത്ത കാലത്തായി സംസ്ഥാനത്ത് മുസ്‌ലിംകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്.

Latest