Connect with us

death of siddarth

സിദ്ധാര്‍ഥന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ്

തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലുള്ളവരെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും ആരോപണം

Published

|

Last Updated

തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാര്‍ഥന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ്.

കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി പെട്ടന്ന് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. പ്രതിഷേധങ്ങളുടെ വാ മൂടി കെട്ടാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം 9 നാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം ഒന്നുമുണ്ടായില്ല. സി ബി ഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പോലീസ് അന്വേഷണവുമില്ല. ഇതുവരെ സിബിഐ അന്വേഷണമുണ്ടായിട്ടില്ല.

ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോള്‍ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച് മായ്ക്കാനുളള വി സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കി.

 

Latest