Connect with us

Kerala

വിവിധയിടങ്ങളില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലെ അപകടങ്ങളിലാണ് മരണം.

Published

|

Last Updated

തിരുവനന്തപുരം/മലപ്പുറം/തൃശൂര്‍ | തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അരീക്കോട് തച്ചണ്ണ മൈത്ര സ്വദേശി മിഥുന്‍ (21) മരണപ്പെട്ടു. എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളജിന് മുന്‍വശത്താണ് അപകടമുണ്ടായത്.

തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ ഇന്നി രാവിലെ ട്രെയിന്‍ കയറുന്നതിനിടെ കാല്‍ തെന്നി റെയില്‍പാളത്തിലേക്ക് വീണ് സ്ത്രീ മരിച്ചു. പരശുവയ്ക്കല്‍ സ്വദേശി ഷീബ (57) ആണ് മരിച്ചത്.

തിരഞ്ഞെടുപ്പ് ദിവസം തൃശൂര്‍ അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണന്‍കുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകന്‍ സതീഷ് (35) ആണ് മരിച്ചത്. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം സുഹൃത്തായ അജിത്തിനൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് സതീഷിന്റെ ജീവനെടുക്കാന്‍ കാരണമായ അപകടം സംഭവിച്ചത്. വാഴച്ചാല്‍ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ആംബുലന്‍സില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായിരുന്നതിനാല്‍ സതീഷിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

 

Latest