Connect with us

child death

സ്‌കൂളിൽ വീണു പരിക്കേറ്റ ആറുവയസ്സുകാരന്‍ അനസ്തീഷ്യ നല്‍കിയ ശേഷം മരിച്ചു

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ഥി അനസ്തീഷ്യ നല്‍കിയതിനുശേഷം മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി അയിരൂര്‍ വെള്ളിയറ താമരശേരില്‍ ആരോണ്‍ പി വര്‍ഗീസാണ് (6) മരിച്ചത്.

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്തീഷ്യ നല്‍കിയിരുന്നു.

വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനുനേരത്തെ ന്യുമോണിയ ബാധ ഉണ്ടായിരുന്നു. ഇതു മാറിയ ശേഷമാണു കുട്ടി സ്‌കൂളില്‍ പോയിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകിട്ട് സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനുശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെ റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.

അവിടെ വച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് രാത്രി പത്ത് മണിയോടെയാണു കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചത്. പോലീസ് കേസെടുത്തു.