Connect with us

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പ്രൊഫഷനല്‍ സംഘമല്ലെന്ന് പോലീസ്

Published

|

Last Updated

ചാലക്കുടി: മോചനദ്രവ്യം ആവശ്യപ്പെട്ട് എല്‍ കെ ജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ പ്രൊഫഷനല്‍ സംഘമല്ലെന്ന് സൂചന. കാടുകുറ്റിയിലും സമീപ പ്രദേശത്തുമുള്ള ക്രിമിനല്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഘം ഉപയോഗിച്ച സിം കാര്‍ഡ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് നിഗമനം. തട്ടിക്കൊണ്ടു പോയ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.

ഇന്നലെ രാവിലെയാണ് സ്‌കൂള്‍ പരിസരത്തു നിന്ന് അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരുവില്വമല സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിളക്കത്ത് പറമ്പില്‍ മധുവിന്റെ മകള്‍ അനുശ്രീയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ പിതാവിനെ വിളിച്ച് ഏഴ് ലക്ഷം രൂപ മോചനദ്രവ്യം ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest