Connect with us

Kerala

ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്തു; ചിന്ത ജെറോം വീണ്ടും വിവാദത്തില്‍

സംഭവം നിഷേധിച്ച് ചിന്ത രംഗത്തെത്തി

Published

|

Last Updated

തിരുവനന്തപുരം |  ഡോക്ടറേറ്റ്, ശമ്പളം, റിസോര്‍ട്ട് വിവാദങ്ങള്‍ക്കു പിറകെ വീണ്ടും വിവാദത്തില്‍പ്പെട്ട് യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്തെന്നാണ് പുതിയ പ്രചാരണം. വ്യാഴാഴ്ച രാത്രി 11.30ന് കിള്ളിപ്പാലത്തെ ഹോട്ടലിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയത് ചിന്തയെ പ്രകോപിപ്പിച്ചുവത്രെ. സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബിയും ഭാര്യ ബെറ്റി ലൂയിസ് ബേബിയും അടക്കം എട്ടോളം പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുകാരുടെ വിശദീകരണം.എന്നാല്‍ സംഭവം നിഷേധിച്ച് ചിന്ത രംഗത്തെത്തി. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നത് സത്യമാണ്. ഞങ്ങള്‍ ഭക്ഷണം കഴിച്ചു വന്നു. അതല്ലാതുള്ളതെല്ലാം അസത്യമാണ്. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പരാതി നല്‍കണമോയെന്ന് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത വിവാദത്തോട് പ്രതികരിച്ചു

 

Latest