Connect with us

attack against woman

സ്ത്രീകള്‍ക്കുനേരെ അതിക്രമം, കയ്യേറ്റം, അശ്ലീലപ്രദര്‍ശനം; രണ്ടുപേര്‍ അറസ്റ്റില്‍

സ്ത്രീകള്‍ക്കുനേരെ അതിക്രമവും കയ്യേറ്റവും അശ്ലീലപ്രദര്‍ശനവും നടത്തിയ കേസുകളിലായി പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ജില്ലാ പോലിസ് മേധാവി മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു

Published

|

Last Updated

പത്തനംതിട്ട | സ്ത്രീകള്‍ക്കുനേരെ അതിക്രമവും കയ്യേറ്റവും അശ്ലീലപ്രദര്‍ശനവും നടത്തിയ കേസുകളിലായി പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ജില്ലാ പോലിസ് മേധാവി മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. റാന്നി കന്നാംപാലത്തിനടുത്ത് ഒരു വീട്ടില്‍ അതിക്രമിച്ചകയറി 28 കാരിയെ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വടശ്ശേരിക്കര
പള്ളിക്കമുരുപ്പീല്‍ റെജി പി രാജു (45) വാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു. സംഭവം. യുവതി ബഹളം വച്ചപ്പോള്‍ ഓടി രക്ഷപെട്ട ഇയാളെ മണിക്കൂറുകള്‍ക്കകം റാന്നി പോലീസ് പിടികൂടി. എസ് ഐ സായി സേനന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സുധീര്‍, സുധീഷ് കുമാര്‍ എന്നിവരുണ്ടായിരുന്നു.

മറ്റൊരു സംഭവത്തില്‍ തിരുവല്ല പെരുംതുരുത്തിയില്‍ സ്ത്രീകള്‍ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തുകയും, സ്ത്രീയെ കടന്നു പിടിക്കുകയും ചെയ്ത പരാതിയില്‍ ഒരാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. പെരുംതുരുത്തി നടുവിലേതറ അരുണി (24) നെയാണ് തിരുവല്ല എസ് ഐ നിത്യാ സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ട്. പോലീസുദ്യോഗസ്ഥരായ വിഷ്ണുദേവ്, മാത്യു എന്നിവരും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.