Connect with us

Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ പ്രതികളുടെ അനധികൃത ഫോണ്‍ വിളി; കര്‍ശന നടപടി വേണമെന്ന് റിപ്പോര്‍ട്ട്

സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ അനധികൃതമായി ഫോണ്‍ വിളിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്

Published

|

Last Updated

വിയ്യൂര്‍ | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ചട്ടലംഘനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് കണ്ടെത്തല്‍. സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ അനധികൃതമായി ഫോണ്‍ വിളിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരമേഖലാ ജയില്‍ ഡിഐജി എം കെ വിനോദ്കുമാര്‍ ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

 

ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ദുരുപയോഗം സ്ഥിരീകരിച്ചു. ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ ജി സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ പോയിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.

 

Latest