Connect with us

ukrain- russia issue

റഷ്യന്‍ അധിനിവേശ ഭീഷണി; റിസര്‍വ് സൈനികരോട് സജ്ജരായിരിക്കാന്‍ യുക്രൈന്‍

രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് യുക്രൈന്‍

Published

|

Last Updated

കീവ്/ മോസ്‌കോ | റഷ്യന്‍ അധിനിവേശം ആസന്നമായ ഘട്ടത്തില്‍ സൈനിക നീക്കത്തിന് യുക്രൈന്‍. രണ്ട് ലക്ഷത്തിലേറെ റിസര്‍വ് സൈനികരോട് സജ്ജരായിരിക്കാന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. 18 മുതല്‍ 60 വരെ പ്രായമുള്ളവരെ റിസര്‍വ് സൈന്യത്തിന്റെ ഭാഗമാക്കും. ഇതിനുള്ള നീക്കം സൈന്യം അറിയിച്ചു. ഇന്ന് മുതല്‍ ഈ പ്രായക്കാര്‍ക്ക് സൈന്യത്തില്‍ ചേരാം. ഒരു വര്‍ഷമായിരിക്കും പരമാവധി സേവന കാലയളവ്.

അതിനിടെ, രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് യുക്രൈന്‍. 2014 മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ മേഖലകളിലൊഴികെയാണിത്. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. ആവശ്യമാണെങ്കില്‍ ദീര്‍ഘിപ്പിക്കും.

യുക്രൈനെതിരായ സൈനിക നടപടിക്ക് പ്രസിഡന്റ് ബോറിസ് യെല്‍സിന് റഷ്യന്‍ പാര്‍ലിമെന്റ് അനുമതി നല്‍കിയതോടെ യുദ്ധം ആസന്നമായിരിക്കുകയാണ് . അതിര്‍ത്തിയില്‍ സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റിനു മുന്നില്‍ ഇനി തടസ്സമില്ല. റഷ്യന്‍ സൈന്യം യുക്രൈനിലെ ഡോണ്‍ബാസിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നിര്‍മിച്ച മിസൈലുകള്‍ റഷ്യക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. മിസൈലുകള്‍ ഉപയോഗിച്ച് മോസ്‌കോയെ ആക്രമിക്കാന്‍ യുക്രൈന് സാധിക്കും.

അതിനിടെ, റഷ്യയുടെ നീക്കത്തെ ചെറുക്കാന്‍ യുക്രൈന്‍ സഹായം തേടിയിട്ടുണ്ട്. റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്ക വ്യക്തമാക്കി. യുക്രൈനെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി കൃത്യമായ സൂചനയുണ്ടെന്ന് നാറ്റോ മേധാവിയും പ്രതികരിച്ചു. യുക്രൈനു ചുറ്റും റഷ്യ സൈന്യത്തെ വിന്യസിച്ചതായും നാറ്റോ പറഞ്ഞു.

Latest