Census 2027
രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം അടുത്ത വർഷം ഒക്ടോബറിൽ; രണ്ടാം ഘട്ടം 2027 മാർച്ചിൽ
ആദ്യ ഘട്ടത്തിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലാണ് സെൻസസ് നടത്തുക

ന്യൂഡൽഹി | രാജ്യത്ത് 16-ാമത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) 2027-ൽ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇത് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ 2027 മാർച്ച് 1 ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങും. 34 ലക്ഷം എന്യുമറേറ്റര്‍മാര്‍ ഉള്‍പ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത്. ഇത്തവണ ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ് എന്നിവിടങ്ങളിലാണ് 2026 ഒക്ടോബർ 1 ന് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുക. ഈ പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രത്യേകതകൾ കണക്കിലെടുത്താണ് ഇവിടെ നേരത്തെ സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.
സെൻസസ് നിയമത്തിലെ സെക്ഷൻ 3 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച്, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് സെൻസസ് തീയതികൾ പ്രഖ്യാപിച്ചത്. 2019 മാർച്ച് 26-ന് പ്രസിദ്ധീകരിച്ച എസ്.ഒ. 1455(ഇ), 2019 മാർച്ച് 28-ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം എന്നിവയുടെ തുടർച്ചയായാണ് പുതിയ വിജ്ഞാപനം.
2011-ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തിയിരുന്നത്. ഇതനുസരിച്ച് 2021-ലായിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡിനെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.