Connect with us

Kerala

വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

Published

|

Last Updated

പാലക്കാട് | വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ്, സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍. പൂര്‍ണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെത് പിന്നീടും. കോയമ്പത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ പകല്‍ ഒന്നരയോടെയാണ് വാളയാര്‍ ഡാമിലെത്തിയ അഞ്ചംഗ സംഘം തമിഴ്‌നാട് പിച്ചനൂര്‍ ഭാഗത്താണ് കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം മുങ്ങിപ്പോയ സഞ്ജയ്യെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെടുകയായിരുന്നു. മണലെടുത്ത കുഴികളിലാണ് മൂന്നുപേരും മുങ്ങിത്താഴ്ന്നത്. വിദ്യാര്‍ഥികളെ കാണാതായതിനെ തുടര്‍ന്ന് കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്‌കൂബ സംഘവും എത്തി ഇന്നലെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായി. ഇന്ന് രാവിലെ തിരിച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മൂവരും.

 

Latest