Connect with us

Kerala

കഞ്ചിക്കോടിനെ വിറപ്പിച്ച 'അള്ളാഞ്ചിക്കൊമ്പനെ' ഉള്‍ക്കാട്ടിലേക്ക് തുരത്തി

ഏഴര മണിക്കൂര്‍ നീണ്ട ദൗത്യം വിജയം

Published

|

Last Updated

പാലക്കാട് | രണ്ടാഴ്ചയായി കഞ്ചിക്കോട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ അള്ളാഞ്ചിക്കൊമ്പന്‍ എന്ന കാട്ടാനയെയാണ് വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഏഴര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തില്‍ തുരത്തിയോടിച്ചത്. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ കാടുകയറ്റാന്‍ ദിവസങ്ങളായി വനം വകുപ്പ് ദൗത്യം തുടരുകയായിരുന്നു.

പടക്കം പൊട്ടിച്ച് കാടുകയറ്റിയ കാട്ടാനയെ ആദ്യം വനാതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ തിരിച്ചെത്തി. ഇതോടെ ദൗത്യം വീണ്ടും സങ്കീര്‍ണമായി. പിന്നാലെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പ് വീണ്ടും തുടര്‍ന്നു. ഇത്തരത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടത്.

പ്രദേശത്ത് കാട്ടാന വ്യാപക കൃഷി നാശം സൃഷ്ടിച്ചിരുന്നു. പിന്നാലെ ആനയെ തുരത്താനുള്ള തീരുമാനത്തില്‍ വനം വകുപ്പെത്തി. ഉള്‍കാട്ടിലേക്ക് തുരത്താനായി ധോണിയില്‍ നിന്ന് അഗസ്റ്റിന്‍ എന്ന കുങ്കിയാനയെയും സ്ഥലത്തെത്തിച്ചിരുന്നു.

 

Latest