Connect with us

National

മോദി ഭരണത്തെ പുകഴ്ത്തി തരൂർ; ബി ജെ പിയുടെ സൂപ്പർ വക്താവെന്ന് പരിഹസിച്ച് കോൺഗ്രസ്സ് എം പി

മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പി നേതാക്കള്‍ പുകഴ്ത്തുന്നതിനെക്കാള്‍ ശക്തമായാണ് കോണ്‍ഗ്രസ്സ് എം പി വാഴ്ത്തുന്നതെന്ന് വിമര്‍ശം

Published

|

Last Updated

ന്യൂഡൽഹി | പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഭീകരാക്രമണ വിരുദ്ധ നീക്കം ഓപറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന് കേന്ദ്ര പ്രതിനിധി സംഘത്തലവനായി വിദേശ സന്ദർശനം നടത്തുന്ന ശശി തരൂരിന്റെ പരാമർശം വിവാദമാകുന്നു. അമേരിക്കൻ സന്ദർശനത്തിൽ മോദി ഭരണത്തെ പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. സമീപ വർഷങ്ങളിൽ വന്ന മാറ്റം എന്തെന്നാൽ ഭീകരർക്കും വലിയ വിലനൽകേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതിൽ സംശയമില്ലെന്നായിരുന്നു തരൂർ പനാമയിലെ ഇന്ത്യൻ എംബസിയിൽ തരൂർ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഇതിനെതിരെ കോൺഗ്രസ്സ് നേതാക്കൾ രംഗത്തെത്തി. തരൂർ ബി ജെ പിയുടെ സൂപ്പർ വക്താവെന്നാണ് കോൺഗ്രസ്സ് നേതാവ് ഉദിത് രാജ് വിശേഷിപ്പിച്ചത്.

തരൂറിന്റെ പരാമര്‍ശത്തിന് പിന്നാലെ യു പി എ കാലഘട്ടത്തില്‍ 2016 മുതല്‍ ഇന്ത്യ നിരവധി പ്രതികാര ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറയുന്ന വീഡിയോ കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേര പങ്കുവെച്ചു.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ നിയന്ത്രണരേഖ കടന്നെത്തിയെന്ന് പറഞ്ഞ തരൂർ , അത് ഞങ്ങൾ മുമ്പ് ചെയ്യാത്ത ഒന്നായിരുന്നെന്നും കാർഗിൽ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും അമേരിക്കയിൽ പ്രസംഗിച്ചു. 2019 ജനുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന്, സായുധസേന നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിർത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും തരൂർ പറഞ്ഞു.

ഓപറേഷൻ സിന്ദൂരിലൂടെ ഞങ്ങൾ ഈ രണ്ടിൽ നിന്നും കൂടുതൽ മുന്നോട്ട് പോയിരിക്കുന്നു. നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്നുപോയെന്ന് മാത്രമല്ല. ഞങ്ങൾ പാകിസ്താനിലെ പഞ്ചാബി ഹൃദയഭൂമിയിൽ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഭീകര ആസ്ഥാനങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി- പാനമ പ്രസംഗത്തിൽ തരൂർ പറഞ്ഞു.

മോദിയെയും കേന്ദ്ര സർക്കാറിനെയും ബി ജെ പി നേതാക്കൾ പുകഴ്ത്തുന്നതിനെക്കാൾ ശക്തമായാണ് കോൺഗ്രസ്സ് എം പി വാഴ്ത്തുന്നതെന്നാണ് തരൂരിനെതിരെ ഉയരുന്ന വിമർശം.

Latest