Connect with us

National

ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി; ഹരജികള്‍ വിശാല ബെഞ്ചിന്

ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈകോടതി വിധി റദ്ദാക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. ഇതോടെ ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.

പത്തു ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില ഭിന്ന വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈകോടതി വിധി റദ്ദാക്കുകയായിരുന്നു.

ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച 26 അപ്പീലുകളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം അനുവദിക്കുകയും ചെയ്തു. താൻ 11 ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അപ്പീലുകൾക്കെതിരെ എല്ലാത്തിനും ഉത്തരം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

എന്നാൽ ഹിജാബ് ഇസ്ലാമിൽ അത്യന്താപേക്ഷിതമായ മതപരമായ ആചാരമാണോ അല്ലയോ എന്ന ആശയം ഈ തർക്കത്തിന് അത്യന്താപേക്ഷിതമല്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണ്. അതിൽ കൂടുതലുമില്ല, കുറവുമില്ല – ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. ആകെ കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കുന്നത് ഇസ്‍ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നുമായിരുന്നു കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചിന്‍റെ വിധി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

പത്ത് ദിവസത്തെ വാദം കേട്ടതിന് ശേഷം സെപ്തംബർ 22ന് വിധി പറയുന്നത് ബെഞ്ച് മാറ്റി വെച്ചിരുന്നു. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഡോ.രാജീവ് ധവാൻ, കപിൽ സിബൽ, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി, സഞ്ജയ് ഹെഗ്‌ഡെ, സൽമാൻ ഖുർഷിദ്, ദേവദത്ത് കാമത്ത്, യൂസഫ് മുച്ചാല, എ.എം.ധർ, ആദിത്യ സോന്ധി, ജയ്‌ന കോത്താരി, കോളിൻ ഗോൺസാൽവസ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ വാദിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കർണാടക അറ്റോർണി ജനറൽ പ്രഭുലിംഗ് നവദ്ഗിയും ഹാജരായി. കോളേജ് വികസന സമിതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ആർ വെങ്കിട്ടരമണി, ദാമ ശേഷാദ്രി നായിഡു, വി മോഹന എന്നിവർ വാദിച്ചു.

 

---- facebook comment plugin here -----

Latest