Connect with us

Qatar World Cup 2022

സൂപ്പര്‍ അര്‍ജന്റീന; ആദ്യ പകുതിയില്‍ മുന്നില്‍

ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീന മുന്നിലുള്ളത്.

Published

|

Last Updated

ദോഹ | യൂറോപ്യന്‍ ശക്തികളായ ക്രൊയേഷ്യക്കെതിരെ ഖത്വര്‍ ലോകകപ്പിലെ ആദ്യ സെമിയുടെ ആദ്യ പകുതിയില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീന മുന്നില്‍. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീന മുന്നിലുള്ളത്. മെസ്സി, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. 34ാം മിനുട്ടിലാണ് മെസ്സി ഗോള്‍ നേടിയത്. 32ാം മിനുട്ടില്‍ പന്തുമായി ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ വിഖ്യാത ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് ഫൗള്‍ ചെയ്യുകയായിരുന്നു. ഗോളെന്നുറപ്പിച്ച മുന്നേറ്റമായിരുന്നു അത്. ലിവാകോവിച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കൂടെ ഡിഫന്‍ഡര്‍ മറ്റിയോ കൊവാചിച്ചിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ഏറെ വൈകാതെ 39ാം മിനുട്ടില്‍ സുന്ദരമായ മുന്നേറ്റത്തിലൂടെ അല്‍വാരസ് ഗോള്‍ നേടുകയായിരുന്നു. അര്‍ജന്റീനിയന്‍ ഭാഗത്ത് നിന്ന് എതിർ ബോക്സിലേക്ക് നടത്തിയ ഒറ്റയാള്‍ മുന്നേറ്റത്തിലാണ് ആ ഗോള്‍ പിറന്നത്.

---- facebook comment plugin here -----

Latest