Kerala
മുങ്ങിയ കപ്പൽ കേരളാ തീരത്ത് നിന്ന് മാറ്റണം; കമ്പനിയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി
കപ്പലിൻ്റെ സ്ഥാനം കണ്ടെത്താന്‍ സര്‍വേ തുടങ്ങും

തിരുവനന്തപുരം | കൊച്ചിക്കടുത്ത് അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പല്‍ കേരളാ തീരത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കപ്പൽ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി മാലിന്യം നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കപ്പല്‍ അപകടത്തെ തുടർന്ന് തീരത്ത് മാലിന്യം അടിയുന്നത് വൃത്തിയാക്കിത്തുടങ്ങി. തീരത്തിൻ്റെ സംരക്ഷണം പ്രധാനമാണ്. ചെറിയ പ്ലാസ്റ്റിക് തരികള്‍ തീരങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. നൂറോളം കണ്ടെയ്നറുകളാണ് കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ചത്. ഇവയിൽ 54 കണ്ടെയ്‌നറുകള്‍ ഇതുവരെ തീരത്തണഞ്ഞു. കടലില്‍ താഴ്ന്ന കണ്ടെയ്‌നറുകള്‍ അപകടം ചെയ്യില്ലെന്നാണ് വിദഗ്ധാഭിപ്രായം. കപ്പൽ മുങ്ങിയ സ്ഥാനം കണ്ടെത്താന്‍ സര്‍വേ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.