Connect with us

Kerala

സുകുമാരൻ നായരുടെ സമദൂര പ്രസ്‌താവന നല്ലത്‌; പലപ്പോഴും സമദൂരമാകാറില്ലെന്നും എം വി ഗോവിന്ദൻ

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർഥിക്ക്‌ ഏത്‌ വ്യക്തിയേയും കാണാമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | എൻ എസ് എസ് ജന.സെക്രട്ടറി സുകുമാരൻ നായരുടെ സമദൂര പ്രസ്‌താവന നല്ലതാണെന്നും എന്നാൽ, സമദൂരം പലപ്പോഴും സമദൂരമാകാറില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർഥിക്ക്‌ ഏത്‌ വ്യക്തിയേയും കാണാമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് എൻ എസ് എസ്, എസ് എൻ ഡി പി നേതാക്കളെ സന്ദർശിച്ചത് സംബന്ധിച്ച ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. 18,000 കോടിയുടെ നഷ്‌ടമാണ്‌ ഇതിലൂടെ സംസ്ഥാനത്തിന്‌. ജിഎസ്‌ടി നഷ്‌ടപരിഹാരമായി നൽകിയിരുന്ന 12,000 കോടിയും നൽകുന്നില്ല. എന്നാൽ, റവന്യു കമ്മി 4,000 കോടി മാത്രമാണ്.

കേന്ദ്ര നയങ്ങൾക്കെതിരെ സി പി എം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ്‌ സംഘടിപ്പിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവത്‌കരിക്കപ്പെട്ട പുസ്‌തകങ്ങളാണ്‌ വരാൻ പോകുന്നത്‌. ആർ എസ്‌ എസുകാരനെ സമിതിയിൽ ഉൾപ്പെടുത്തിയത്‌ ഇതിനുവേണ്ടിയാണ്‌. സംഘ്‌പരിവാർ ലക്ഷ്യം കലാപമാണെന്നും അദ്ദേഹം പറഞ്ഞു.