Connect with us

Kerala

ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി സതീശന്‍; അവര്‍ക്ക് പഴയ വാദങ്ങളില്ല

ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി; മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞിട്ടില്ലെ അവര്‍ ഒരുപാട് മാറിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ലെന്നും സതീശന്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുമായി എല്‍ ഡി എഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നു. സി പി എമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതര വാദികളും കോണ്‍ഗ്രസ്സിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ല. എല്‍ ഡി എഫിന്റേത് ഇരട്ടത്താപ്പാണ്. എല്‍ ഡി എഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള പൊളിറ്റിക്കല്‍ ഫൈറ്റാണ് നടക്കുന്നത്. സി പി എമ്മും ബി ജെ പിയും തമ്മില്‍ രഹസ്യ ബാന്ധവം ഉണ്ട്. അതാണ് സ്ഥാനാര്‍ഥി ഇല്ലെന്ന് പറഞ്ഞതിന് ശേഷം അപ്രസക്തനായ ഒരാളെ ബി ജെ പി നിര്‍ത്തിയത്. പക്ഷെ യു ഡി എഫ് വിജയിക്കുമെന്ന് ഉറപ്പാണ്. തൃക്കാക്കരയില്‍ 20 മന്ത്രിമാര്‍ ഒരു മാസം വന്ന് ക്യാമ്പ് ചെയ്തിട്ട് ജയിച്ചിട്ടില്ല. അന്ന് ഞങ്ങളാണ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത്.

പി വി അന്‍വറിന്റെ സതീശനിസം പരാമര്‍ശത്തെ തള്ളിക്കൊണ്ട് ഇവിടെ സതീശനിസം ഇല്ലെന്നും യു ഡി എഫിസം മാത്രമേ ഉള്ളൂവെന്നും സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്ന് ഒരു കത്തെടുത്ത് കാണിച്ചാല്‍ അതുപോലെ നടക്കുമായിരിക്കും. എന്നാല്‍ താന്‍ അങ്ങനെ ചെയ്താല്‍ യുവ നേതാക്കള്‍ വരെ തന്നെ ചോദ്യം ചെയ്യുമെന്നും യു ഡി എഫിനാണ് എപ്പോഴും തീരുമാനമെന്നും അദേഹം പറഞ്ഞു.

 

Latest