Connect with us

Business

മൂന്ന് ബേങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

ബേങ്ക് ഓഫ് അമേരിക്ക, എന്‍എ, എച്ച്ഡിഎഫ്‌സി ബേങ്ക് ലിമിറ്റഡ് എന്നിവയ്ക്കാണ് ആര്‍ബിഐ പിഴ ചുമത്തിയത്.

Published

|

Last Updated

മുംബൈ| മൂന്ന് ബേങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബേങ്ക് ഓഫ് അമേരിക്ക, എന്‍എ, എച്ച്ഡിഎഫ്‌സി ബേങ്ക് ലിമിറ്റഡ് എന്നിവയ്ക്കാണ് ആര്‍ബിഐ പിഴ ചുമത്തിയത്. 10,000 രൂപ വീതം മൂന്ന് ബേങ്കുകളും പിഴ നല്‍കണം.

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് കീഴിലുള്ള ആവശ്യകതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ബേങ്ക് ഓഫ് അമേരിക്കയ്ക്ക് പിഴ ചുമത്തിയത്. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് കീഴില്‍ പ്രവാസികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് എച്ച്ഡിഎഫ്സി ബേങ്കിന് പിഴ ചുമത്തുന്നതെന്ന് ആര്‍ബിഐ അറിയിച്ചു.

വിവിധ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സഹകരണ ബേങ്കുകള്‍ക്കും ആര്‍ബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബീഹാറിലെ പട്ലിപുത്ര സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബേങ്ക്, ബാലസോര്‍ ഭദ്രക് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക്, ഒഡീഷ ധ്രംഗധ്ര പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബേങ്ക്, ഗുജറാത്ത് പാടാന്‍ നാഗരിക് സഹകാരി ബേങ്ക് ലിമിറ്റഡ്, ദി മണ്ഡല്‍ നാഗരിക് സഹകാരി ബേങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

പിഴകള്‍ എല്ലാം റെഗുലേറ്ററി കംപ്ലയിന്‍സിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉപഭോക്താക്കളുമായുള്ള ഇടപാടുകളെ ബാധിക്കുന്നതല്ല എന്നും ആര്‍ബിഐ അറിയിച്ചു. ബേങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇത് കാരണം നഷ്ടങ്ങള്‍ ഒന്നും ഉണ്ടാകുകയില്ലെന്നും ആര്‍ബിഐ അറിയിച്ചു.

 

 

 

Latest