Connect with us

National

സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമ വിഷയങ്ങളില്‍ മൗനം പാലിച്ച പ്രധാനമന്ത്രി ഇപ്പോള്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നു ;എംകെ സ്റ്റാലിന്‍

ഡിഎംകെ തമിഴ്‌നാടിന്റെ വളര്‍ച്ച തടയുന്നുവെന്ന് ബിജെപി കള്ളം പറയുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Published

|

Last Updated

ചെന്നൈ | സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമ വിഷയങ്ങളില്‍ മൗനം പാലിച്ച പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോദി സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്.എന്നാല്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുന്ന സമയത്തും ബിജെപി നേതാവ് ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തിക്കാര്‍ ലൈംഗികാരോപണം ഉന്നയിച്ച സമയത്തും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായ സമയത്തും മൗനം പാലിച്ച് നിശബ്ദനായ കാഴ്ചക്കാരന്‍ മാത്രമായിരുന്നു മോദിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. അതിനാല്‍ തന്നെ ഇപ്പോള്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കരുതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം ഡിഎംകെ തമിഴ്‌നാടിന്റെ വളര്‍ച്ച തടയുന്നുവെന്ന് ബിജെപി കള്ളം പറയുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. സേതുസമുദ്രം, മധുര എയിംസ് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ ബിജെപി തടഞ്ഞതായും സ്റ്റാലിന്‍ ആരോപിച്ചു. മധുര ലോക്സഭാ സ്ഥാനാര്‍ഥി സി വെങ്കിടേശന്‍, ശിവഗംഗ സ്ഥാനാര്‍ഥി കാര്‍ത്തി പി ചിദംബരം എന്നിവരുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest