Kerala
സൂംബ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തണം

തിരുവനന്തപുരം | സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സ്ഥലമായി കേരളം മാറി. അവര്‍ക്ക് ഉപയോഗിക്കാന്‍ വിഷയങ്ങള്‍ സർക്കാർ ഇട്ടുകൊടുക്കരുത്. ഇതൊന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യേണ്ട. വ്യത്യസ്തമായ ഭാഷകളും വേഷവിധാനങ്ങളുമൊക്കെയുളള രാജ്യമാണ് നമ്മുടേത്. ആ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. ഇത്തരം വിഷയങ്ങളില്‍ വിവാദങ്ങളിലേക്ക് പോകരുതെന്നും സതീശൻ പറഞ്ഞു.
സൂംബ ഡാന്‍സിനെതിരെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സൂംബയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ലഹരിയില്‍ നിന്ന് വിദ്യാര്‍ഥികളെ ശ്രദ്ധതിരിക്കുന്നതിനൊപ്പം കായികക്ഷമതകൂടി ലക്ഷ്യം വെച്ചാണ് സൂംബ ഡാന്‍സ് സ്‌കൂളുകളില്‍ കളിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. പിന്നാലെ ചില സ്കൂളുകളിൽ സൂംബ ആരംഭിക്കുകയും ചെയ്തു. സംസ്കാരത്തിന് യോജിക്കാത്ത പദ്ധതിയെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.