Connect with us

KARIPPU AIRPORT

കരിപ്പൂരില്‍ നിന്ന് ഈ മാസം 28 മുതല്‍ 24 മണിക്കൂർ വിമാന സര്‍വീസ്

റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് നിലവില്‍ രാത്രി സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നു സര്‍വീസ് നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ 24 മണിക്കൂർ വിമാന സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണു നേരത്തെ നിർത്തിവെച്ച പകൽ സർവീസുകൾ കൂടി പുനരാരംഭിക്കുന്നത്.

റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് നിലവില്‍ രാത്രി സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നു വിമാനങ്ങൾ സര്‍വീസ് സര്‍വീസ് നടത്തുന്നത്. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയില്‍ തുടങ്ങിയതുമുതല്‍ വിമാന സര്‍വീസുകള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ നിർത്തിവെച്ചിരുന്നു.

റണ്‍വേ റീകാര്‍പ്പറ്റിങ്ങിനു പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയാക്കിയാണ് 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്കു നല്‍കിയതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.

റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും മണ്ണ് ലഭിക്കാത്തതിനാല്‍ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മഴ തുടങ്ങിയതോടെ ഈ പ്രവൃത്തി നീണ്ടു. പകലും സര്‍വീസ് ആരംഭിക്കുന്നതോടൊപ്പം വലിയ വിമാനങ്ങള്‍ക്കും കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 

 

Latest