Connect with us

Kerala

കടമ്മനിട്ട ശാരികയുടെ കൊലപാതകം; ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിന തടവ്

2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ 17കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ്‍ സുഹൃത്തിന് ജീവപര്യന്തം കഠിന തടവ് വിധിച്ച് അഡി. ജില്ലാ കോടതി-ഒന്ന്. കൂടെ ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശിനി ശാരികയെ അയല്‍വാസിയായ സജില്‍ കൊലപ്പെടുത്തിയത്. പ്രതി രണ്ടുലക്ഷം രൂപ പിഴയും അടക്കണം.

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ശാരികയുടെ കടമ്മനിട്ടയിലെ ബന്ധുവീട്ടില്‍ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച സജില്‍ തീ കൊളുത്തുകയായിരുന്നു. 2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി.

ഗുരുതരമായി പരുക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ജൂലൈ 22ന് മരണം സംഭവിക്കുകയായിരുന്നു.

Latest