Connect with us

Kerala

പേരൂരില്‍ മാതാവും പെണ്‍കുട്ടികളും ആറ്റില്‍ ചാടി മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍

നേരത്തേ കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു

Published

|

Last Updated

കോട്ടയം | പേരൂരില്‍ മാതാവും പെണ്‍കുട്ടികളും ആറ്റില്‍ ചാടി മരിച്ച കേസില്‍ ഭര്‍ത്താവ് ജിമ്മിയെയും
ഭര്‍തൃപിതാവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജിസ്‌മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.

മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്‌മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബമാണ് രംഗത്തെത്തിയത്. നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. ഭര്‍തൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്‌മോളുടെ പിതാവ് പറഞ്ഞിരുന്നു.

മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുമ്പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് അഭിഭാഷകയായിരുന്ന
ജിസ്‌മോളെയും മക്കളെയും മീനച്ചിലാറ്റില്‍ മുങ്ങിയ നിലയില്‍ ഈ മാസം 15ന് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest