Connect with us

National

മദ്രാസ് ഹൈക്കോടതി അനുമതി; മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍

നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റോഡ് ഷോയ്ക്ക് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് റോഡ്‌ഷോ. വൈകിട്ട് 5.45നാണ് ആരംഭിക്കുന്നത്. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും പങ്കെടുക്കും.

നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റോഡ് ഷോയ്ക്ക് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് നല്‍കിയ ഹരജിയില്‍ പിന്നീട് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള റോഡ് ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

1998ല്‍ ബോംബ് സ്ഫോടനം നടന്ന ആര്‍എസ് പുരത്തുവെച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചത്.ഉപാധികളോടെയാണ് റോഡ് ഷോയ്ക്ക് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് വ്യക്തമാക്കി. റോഡ്‌ഷോയുടെ റൂട്ടും ദൂരവും പോലീസിന് തീരുമാനിക്കാമെന്ന ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

 

 

 

 

---- facebook comment plugin here -----

Latest