Connect with us

Kerala

രാംലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ എക്‌സാലോജികിനായി ഇറക്കിയത് സിപിഎം-ബിജെപി ഗാഢ ബന്ധത്തിന്റെ അവസാന തെളിവ്: കെ സുധാകരന്‍

എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  അയോധ്യക്കേസില്‍ രാംലല്ലക്കുവേണ്ടി ഹാജരായ അഭിഭാഷകനെ എക്‌സാലോജിക് ഇടപാടില്‍ കേരള സര്‍ക്കാറിന് വേണ്ടി കെഎസ്‌ഐഡിസി ഏര്‍പ്പെടുത്തിയത് സിപിഎം-ബിജെപി ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു

സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാന്‍ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ കേരളത്തിന്റെ മുഖമന്ത്രി. സുപ്രീം കോടതിയില്‍ കെഎസ്‌ഐഡിസിക്ക് സ്വന്തം സാന്റാന്റിംഗ് കൗണ്‍സില്‍ ഉള്ളപ്പോഴാണ് ക്ഷേമപെന്‍ഷന്‍ പോലും നല്കാന്‍ പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി

ഗവര്‍ണ്ണര്‍ തെരുവ് ഗുണ്ടയല്ലെന്ന് ആക്രോശിക്കുന്നതല്ലാതെ, ഗവര്‍ണ്ണറെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു പോകാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യുപിഎ ഭരിക്കുമ്പോള്‍ ദിവസേനയെന്നപോലെ സമരം നടത്തിയവരാണ് ഇപ്പോള്‍ ചുരുണ്ടുകൂടി ഇരിക്കുന്നത്. ഡല്‍ഹിയില്‍ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണിവര്‍. പ്രധാനമന്ത്രി കേരളത്തില്‍ പല തവണ എത്തിയപ്പോള്‍ ഒരു നിവേദനം പോലും നല്കാന്‍ ഇവര്‍ തയാറായില്ല. പ്രധാനമന്ത്രിയുടെ മുന്‍പില്‍ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നില്‍പ്പ് കേരളം ഉടനെയൊന്നും മറക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Latest