Connect with us

Kerala

ക്രിസ്തുമസ് ദിനത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് 73 കോടിയുടെ മദ്യം

ക്രിസ്തുമസിന്റെ തലേനാള്‍ മാത്രം ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്

Published

|

Last Updated

തിരുവനന്തപുരം | ക്രിസ്തുമസിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്തുമസിന്റെ തലേനാള്‍ മാത്രം ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്.

ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.ക്രിസ്മസ് ദിനത്തില്‍ ബെവ്കോ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസിലെ ഔട്ലറ്റിലാണ്, 73.54 ലക്ഷം രൂപയ്ക്ക്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാര്‍ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ലെറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഈ ഔട്ലെറ്റുകള്‍ തന്നെയായിരുന്നു മുന്നില്‍.കഴിഞ്ഞ ക്രിസ്മസിന് 55 കോടിരൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകളില്‍ 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പില്‍. കൊച്ചി ബാനര്‍ജി റോഡിലെ ഔട്ലറ്റില്‍ 53 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. ബെവ്കോ ഔട്ലറ്റുകള്‍ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

 

Latest