Connect with us

Pathanamthitta

കടമ്മനിട്ട ശാരികയുടെ കൊലപാതകം; ആണ്‍സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി: ശിക്ഷ നാളെ വിധിക്കും

2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ 17കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ്‍ സുഹൃത്ത് കുറ്റക്കാരന്‍. കൂടെ ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശിനി ശാരികയെ അയല്‍വാസി സജില്‍ കൊലപ്പെടുത്തിയത്.

2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും.

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. ശാരികയുടെ കടമ്മനിട്ടയിലെ ബന്ധുവീട്ടില്‍ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച സജില്‍ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ജൂലൈ 22ന് മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest