Connect with us

Kerala

പത്രസമ്മേളനത്തില്‍ വൈകിയ വി ഡി സതീശനെതിരെ ക്ഷുഭിതനായി കെ. സുധാകരന്‍

മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരന്‍ ചോദിച്ചു.

Published

|

Last Updated

ആലപ്പുഴ| പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പത്രസമ്മേളനത്തിന് വൈകിയെത്തിയതില്‍ ക്ഷുഭിതനായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിന്റെ സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ എത്താന്‍ വൈകിയതിലാണ് സുധാകരന്‍ നീരസം പ്രകടപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരന്‍ ചോദിച്ചു. കൂടുതല്‍ പ്രതികരണം തടഞ്ഞത് കൂടെയുണ്ടായിരുന്ന നേതാക്കളാണ്.

മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ ഒര്‍മ്മിപ്പിച്ചു. സംസാരിക്കുന്നതില്‍ നിന്ന് നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. പത്തു മണിക്കാണ് നേരത്തെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 11 മണിയോടെയാണ് കെ. സുധാകരന്‍ എത്തിയത്. അപ്പോഴും വി.ഡി സതീശന്‍ സ്ഥലത്തെത്തിയിരുന്നില്ല. 20 മിനിറ്റോളം പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നു.

ഇതോടെയാണ് സുധാകരന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ സതീശന്‍ വൈകിയപ്പോള്‍ ബാബു പ്രസാദ് ഫോണില്‍ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരന്‍ നീരസം പരസ്യമായി പ്രകടിപ്പിച്ചത്. സതീശന്‍ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്.

ആലപ്പുഴ സമരാഗ്‌നി പരിപാടിക്കിടയില്‍ കെ സുധാകരന്‍ മടങ്ങിപ്പോയി. ദീപ്തി മേരി വര്‍ഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും സുധാകരന്‍ നിന്നില്ല. എന്നാല്‍ കെ സുധാകരന്‍ തിരികെ വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest