Connect with us

maldives

ഇന്ത്യ മാലിദ്വീപില്‍ നിന്നു സേനയെ പിന്‍വലിക്കും

മാലിദ്വീപില്‍ സേന സാന്നിധ്യം നിര്‍ബന്ധപൂര്‍വം നിലനിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി | മാലിദ്വീപില്‍ നിന്നുള്ള സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-മാലിദ്വീപ് കോര്‍ ഗ്രൂപ്പ് യോഗത്തിന് തുടര്‍ച്ചയായാണ് തീരുമാനം. ആദ്യസംഘം മാര്‍ച്ച് 10ന് മാലിദ്വീപില്‍ നിന്ന് പിന്മാറും. മെയ് 10നകം മാലിദ്വീപില്‍ നിന്ന് പൂര്‍ണമായും ഇന്ത്യന്‍ സേന പിന്‍വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി.

മാലിദ്വീപില്‍ സേന സാന്നിധ്യം നിര്‍ബന്ധപൂര്‍വം നിലനിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. മൂന്നാം കോര്‍ ഗ്രൂപ്പ് യോഗം ഫെബ്രുവരിയില്‍ മാലിദ്വീപില്‍ നടത്താനാണ് തീരുമാനം. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്നു മാലിദ്വീപ് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

മാലിദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.