Connect with us

t20worldcup

ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ

തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ കളിയിലൊരിടത്തും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കളി പുറത്തെടുത്തില്ല

Published

|

Last Updated

ദുബൈ | പാക്കിസ്ഥാനെതിരെയുള്ള പത്ത് വിക്കറ്റിന്റെ ദയനീയ പരാജയത്തിന് ശേഷം വിജയം ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞു. തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ കളിയിലൊരിടത്തും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കളി പുറത്തെടുത്തില്ല. അവസാന ഓവറുകളില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ജഡേജ അവസാന പന്തില്‍ പോലും മോശം ഷോട്ട് സെലക്ഷനിലൂടെ വിക്കറ്റ് നല്‍കിയേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ജഡേജ നല്‍കിയ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ 16 പന്തില്‍ 18 റണ്‍സും ഇശാന്‍ കിശന്‍ 8 പന്തില്‍ 4 റണ്‍സും രോഹിത് ശര്‍മ്മ 14 പന്തില്‍ 14 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ 9 റണ്‍സും റിഷഭ് പന്ത് 19 പന്തില്‍ 12 റണ്‍സും നേടി. ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ 24 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. 19 പന്തില്‍ 26 റണ്‍സ് നേടിയ ജഡേജ മാത്രമാണ് മാന്യമായ കളി പുറത്തെടുത്ത്.

ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും ഇശ് സോദി രണ്ട് വിക്കറ്റും ടിംസൗത്തി, ആദം മില്‍നെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

---- facebook comment plugin here -----

Latest