Connect with us

No-confidence motion against Imran Khan

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടും: ഇംറാന്‍ ഖാന്‍

അസംബ്ലിയില്‍ നാടകീയ നീക്കങ്ങള്‍; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല- അസംബ്ലിക്ക് പുറത്ത് നിലയുറപ്പിച്ച് സൈന്യം

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടുന്നതിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തതായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.  അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇംറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടും.  തിരഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാനമന്ത്രിയായി താന്‍ തുടരുമെന്നും ഇംറാന്‍ ഖാന്‍ അറിയിച്ചു.തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ അദ്ദേഹം ജനത്തോട് ആഹ്വാനം ചെയ്തു.

തനിക്കെതിരെ വിദേശ അജന്‍ഡ നടന്നു. എന്നാല്‍ ഇതിനെ തോല്‍പ്പിക്കാനായി. അസംബ്ലിയില്‍ വോട്ടെടുപ്പ് അനുവദിക്കാത്തതിലൂടെ ഭരണഘടനാ തത്വങ്ങള്‍ ഉര്‍ത്തിപ്പിടിക്കാന്‍ ഡെ.പ്യൂട്ടി സ്പീക്കര്‍ക്ക് കഴിഞ്ഞു. എന്നാല്‍ സഭ പിരിച്ചുവിടാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.

ഇംറാന്‍ ഖാനെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. നാടകീയ രംഗങ്ങളാണ് വോട്ടെടുപ്പ് ദിനം പാക് അസംബ്ലിയില്‍ നടന്നടത്. വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരേയും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ സ്പീക്കര്‍ മാറിനിന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സഭാ നടത്തിപ്പിന് നേതൃത്വം നല്‍കുകയായിരുന്നു. ഇംറാനെ എതിര്‍ക്കുന്ന പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളെല്ലാം സഭയിലെത്തിയിരുന്നു. വോട്ടെടുപ്പിനായി ഇവര്‍ ബഹളംവെച്ചു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് നടത്തില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്ന് പിരിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അതിനിടെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിക്ക് മുമ്പില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിക്കാതിരുന്ന നടപടിക്കെതിരെ സൈന്യം എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റൊരു സൈനിക അട്ടിമറിയിലേക്ക് പാക്കിസ്ഥാന്‍ പോകുമോയെന്ന ആശങ്കയും ശക്തമാണ്.