Connect with us

Kerala

മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരായ പീഡന കേസ്; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി

നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി.

Published

|

Last Updated

കൊച്ചി| മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിനെതിരായ പീഡന ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയോട് സംസാരിക്കാന്‍ കോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ അതിജീവിതയുടെ അഭിഭാഷകനോടും കോടതി മറുപടി തേടിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിനെ പുറത്താക്കിയത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പിജി മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്.

 

 

 

Latest