Connect with us

female mp killed

അഫ്ഗാനില്‍ മുന്‍ എം പിയെ വെടിവെച്ചുകൊന്നു

മൂന്നാമത്തെ അംഗരക്ഷകന്‍ പണവും ആഭരണങ്ങളുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെയും അംഗരക്ഷകരില്‍ ഒരാളെയും വീട്ടില്‍ വെച്ച് വെടിവെച്ചുകൊന്നു. യു എസ് പിന്തുണയുള്ള മുന്‍ സര്‍ക്കാര്‍ കാലത്തെ പാര്‍ലിമെന്റംഗം മുര്‍സല്‍ നബീസാദയെയാണ് കൊന്നത്. 2021 ആഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷവും അഫ്ഗാനില്‍ തുടര്‍ന്ന ഏതാനും വനിതാ എം പിമാരില്‍ ഒരാളായിരുന്നു മുര്‍സല്‍.

സംഭവത്തില്‍ ഗൗരവമായ അന്വേഷണം ആരംഭിച്ചതായി കാബൂള്‍ പോലീസ് വക്താവ് ഖാലിദ് സദ്‌റാന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. മുര്‍സലിന്റെ സഹോദരനും മറ്റൊരു അംഗരക്ഷകനും പരുക്കേറ്റിട്ടുണ്ട്.

മൂന്നാമത്തെ അംഗരക്ഷകന്‍ പണവും ആഭരണങ്ങളുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്. കൊലയാളിയുടെ ലക്ഷ്യത്തെ സംബന്ധിച്ച് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കാബൂളിന്റെ ജനപ്രതിനിധിയായി 2019ലാണ് മുര്‍സലിനെ തിരഞ്ഞെടുത്തത്.

Latest