Connect with us

National

മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ആക്രമിച്ചതിന്റെ പേരിൽ മാലിക് വാർത്തകളിൽ ഇടം നേടിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മെഡിക്കൽ കാരണങ്ങളാലാണ് ജാമ്യം. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 ഫെബ്രുവരിയിലാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവായ അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ആക്രമിച്ചതിന്റെ പേരിൽ മാലിക് വാർത്തകളിൽ ഇടം നേടിയിരുന്നു. 2021 ഒക്ടോബറിൽ മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന് ശേഷം അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ നവാബ് മാലിക്ക് ഉയർത്തിയിരുന്നു.

മാലിക്കിന്റെ ജീവിക്കാനുള്ള അവകാശം ഒരു തരത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ഈ വർഷം ജൂലൈയിൽ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രത്യേക വൈദ്യസഹായം ലഭിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ അസുഖമൊന്നുമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അന്ന് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest