Connect with us

National

വിമാന ദുരന്തം: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ ഉത്തരവ്

ജെൻ എക്സ് (Genx) എഞ്ചിനുകളുള്ള ബോയിംഗ് 787-8, 787-9 വിമാനങ്ങളിൽ ഉടനടി അധിക അറ്റകുറ്റപ്പണികൾ നടത്താനും നിർദ്ദേശം

Published

|

Last Updated

ന്യൂഡൽഹി | അഹമ്മദാബാദിൽ വിമാന അപകടത്തിൽ 241 പേർ മരിച്ചതിനു പിന്നാലെ, എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ ഉത്തരവിട്ടു. ബോയിംഗ് 787-8 ഡ്രീം ലൈനർ വൈഡ് ബോഡി എയർക്രാഫ്റ്റാണ് ഇന്നലെ അപകടത്തിൽപെട്ടത്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ വിമാനനിരയിൽ 26 ബോയിംഗ് 787-8 വിമാനങ്ങളും 7 ബോയിംഗ് 787-9 വിമാനങ്ങളുമുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എയർ ഇന്ത്യയോട് ജെൻ എക്സ് (Genx) എഞ്ചിനുകളുള്ള ബോയിംഗ് 787-8, 787-9 വിമാനങ്ങളിൽ ഉടനടി അധിക അറ്റകുറ്റപ്പണികൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

Latest