Connect with us

Kerala

തീവണ്ടിയിലെ തീവെപ്പ്; കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: കാന്തപുരം

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | എലത്തൂരില്‍ ട്രെയിനിലുണ്ടായ അക്രമസംഭവം ഏറെ ദുഃഖകരമാണെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന യാത്രാ സംവിധാനമായ ട്രെയിനിൽ ജനങ്ങള്‍ക്ക് ഭയാശങ്കയില്ലാതെ യാത്രചെയ്യാന്‍ വേണ്ട അടിയന്തര നടപടിയുണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

അക്രമത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മര്‍കസ് പൂർവ വിദ്യാർഥി ശുഐബ് സഖാഫി ചാലിയം- മർകസ് സഹ്റത്തുൽ ഖുർആൻ പ്രീ സ്‌കൂള്‍ അധ്യാപിക ജസീല ദമ്പതികളുടെ മകള്‍ സഹ്‌റ ബത്തൂലും ജസീലയുടെ സഹോദരി റഹ്മത്തും ഉള്‍പ്പെടുന്നവരാണ് മരിച്ചത്.

കുടുംബാംഗങ്ങളുടെ ആകസ്മിക മരണത്തില്‍ അദ്ദേഹം അനുശോചിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.