Connect with us

fake video

വ്യാജ വീഡിയോ: രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരെ ചത്തീസ്ഗഢില്‍ കേസ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം വര്‍ഗീയത സൃഷ്ടിക്കുന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിച്ചതിനെതിരെയാണ് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബി ജെ പി നേതാവും മുന്‍മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗിനും മറ്റ് നാല് പേര്‍ക്കുമെതിരെ ചത്തീസ്ഗഢില്‍ കേസെടുത്തു. കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ച വിദ്യാര്‍ഥികളോട് ക്ഷമിച്ചതായി രാഹുല്‍ ഗാന്ധി നേരത്തെ വയനാട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ എടുത്ത് ഉദയ്പുരില്‍ തയ്യല്‍ തൊഴിലാളിയെ കൊന്നവരോട് രാഹുല്‍ ഗാന്ധി ക്ഷമിച്ചെന്ന തരത്തില്‍ ബി ജെ പി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ബി ജെ പി അണികള്‍ക്ക് പുറമെ നിരധി നേതാക്കളുടെ ട്വിറ്റര്‍ എക്കൗണ്ടുകളിലും ഈ വ്യാജ വീഡിയോ ഉണ്ടായിരുന്നു.

വീഡിയോ സംപ്രേഷണം ചെയ്തതിന് സി ചാനല്‍ അവതാരകനെ അറസ്റ്റ്‌ ചെയ്യാനും ചത്തീസ്ഗഢ് പോലീസ് ശ്രമം തുടങ്ങി. ഇതിനായി സി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ചത്തീസ്ഗഢ് പോലീസെത്തി. രോഹിത് നിയമനടപടികളോട് സഹകരിക്കണമെന്ന് ചത്തീസ്ഗഢ് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തര്‍പ്രദേശ് പോലീസിനെ അറിയിക്കാതെയാണ് ഗാസിയാബാദിലെ തന്റെ വീട്ടില്‍ ചത്തീസ്ഗഢ് പോലീസെത്തിയതെന്ന് രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്‌

രാജ്യത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ബി ജെ പി ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതിന് ുപിന്നാലെയാണ് ഇപ്പോള്‍ ചത്തീസ്ഗഢ് പോലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സമാന വീഡിയോക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം.

 

 

 

Latest