Connect with us

fake video

ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ: അയച്ചത് സഊദിയില്‍ നിന്ന്

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്.

Published

|

Last Updated

കൊച്ചി | തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരിലുള്ള വ്യാജ അശ്ലീല വീഡിയോ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീഡിയോ സഊദിയില്‍ നിന്നാണ് അയച്ചത്. സഊദിയിലെ പ്രവാസിയായ അബ്ദുല്‍ കരീം എന്നയാളാണ് വീഡിയോ അയച്ചത്.

ഇത് പലരിലൂടെ കൈമറിഞ്ഞ് അരൂക്കുറ്റി സ്വദേശി നൗഫലിന് ലഭിക്കുകയായിരുന്നു. നൗഫലില്‍ നിന്നാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് ഇന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് ലത്തീഫ് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ആരോപണം മുസ്ലിം ലീഗ് തള്ളിക്കളഞ്ഞു. വ്യാജ വീഡിയോ സംഭവം ഇടതുമുന്നണി വന്‍തോതില്‍ ആയുധമാക്കിയിരുന്നു.