Connect with us

Kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

അകപ്പെട്ടത് കന്യാകുമാരി ഭാഗത്ത്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. നാല് പേര്‍ അടങ്ങിയ ആദ്യസംഘം വിഴിഞ്ഞത്തും മറ്റൊരു സംഘം തമിഴ്നാട് കുളച്ചല്‍ തീരത്തുമാണെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട അനു എന്ന വള്ളത്തിലെ സ്റ്റെലസ്സ് എന്ന മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രണ്ട് വള്ളത്തിലായി മത്സ്യബന്ധനത്തിനുപോയ സംഘത്തെയാണ് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ രക്ഷിച്ചത്. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ ജീവനക്കാരാണ് ഇവര്‍. കന്യാകുമാരി ഭാഗത്ത് അകപ്പെട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഫ്സ്മെന്റ് ആദ്യസംഘത്തെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്.

രണ്ടാമത് സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരെ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. മറിഞ്ഞ വള്ളത്തില്‍ തൂങ്ങിനില്‍ക്കുന്ന രീതിയില്‍ കണ്ടെത്തിയ ഇവരെ തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ ഇവരുടെ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

 

Latest