Connect with us

delhi pcc

തെരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി പി സി സി അധ്യക്ഷന്‍ രാജിവച്ചു

കനയ്യ കുമാറിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി

Published

|

Last Updated

ന്യൂഡല്‍ഹി | പി സി സി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി സ്ഥാനമൊഴിഞ്ഞു. ഡല്‍ഹിക്ക് അപരിചിതരായവരെ സ്ഥാനാര്‍ഥികളാക്കി എന്ന വിഷയം ഉന്നയിച്ചാണ് രാജി.

കനയ്യകുമാറിനേയും ഉദിത് രാജിനേയുമാണ് അരവിന്ദര്‍ സിങ് ലവ്ലി ലക്ഷ്യമിട്ടതെന്നാണ് വിവരം.
പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ഡല്‍ഹി പി സി സി അധ്യക്ഷനായി ലവ്‌ലിയെ നിയമിച്ചത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായ തില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നു. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്.

മെയ് 25നാണ് ഡല്‍ഹിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പി സി സി അധ്യക്ഷന്‍ രാജിവച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ രാജി ബാധിച്ചേക്കും. പി സി സി അധ്യക്ഷന്റെ രാജിയോടെ കോണ്‍ഗ്രസ് ആശയകുഴപ്പത്തിലേക്ക് കൂപ്പുകുത്തിയെന്ന് ബി ജെ പി നേതാവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു.

 

Latest