Connect with us

Kerala

പ്രിയ സഖാവിന് ജന്മനാടിന്റെ യാത്രാമൊഴി; കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂര്‍ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയി

മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം രാവിലെ തന്നെ വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഈങ്ങയില്‍പീടികയിലെ ‘കോടിയേരി’ കുടുംബ വീട്ടിലേക്ക് പ്രിയ സഖാവിനെ കാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം രാവിലെ തന്നെ വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൗണ്‍ ഹാളില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ കോടിയേരിയുടെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയത്.കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൌകര്യമൊരുക്കുന്നത്. സ്പീക്കര്‍ ഷംസീര്‍, എംഎം മണി എംഎല്‍എ, മുകേഷ് എംഎല്‍എ, സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.

Latest