Connect with us

National

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റ്മുട്ടല്‍

.തീവ്രവാദ ഗ്രൂപ്പുകള്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രണ്ടിടത്തും ആക്രമണമുണ്ടായിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ രണ്ട് ഇടത്ത് ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശിലെ പാങ്സൗ ചുരത്തിന് സമീപവും നാഗാലാന്‍ഡിലെ നോക്ലക് ജില്ലയിലാണ് ഏറ്റ്മുട്ടല്‍ .തീവ്രവാദ ഗ്രൂപ്പുകള്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രണ്ടിടത്തും ആക്രമണമുണ്ടായിരിക്കുന്നത്

മ്യാന്‍മര്‍ അതിര്‍ത്തിയിലെ അസം റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ആദ്യ ആക്രമണം. തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡും ലാത്തോഡ് ബോംബുകളുമാണ് ഭീകരര്‍ ഉപയോഗിച്ചത്. പിന്നാലെ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് നിസ്സാര പരുക്ക് പറ്റി.

നാഗാലാന്‍ഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ്. തീവ്രവാദികള്‍ അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാന്‍ഡ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് തംഗാഡ്ഗെ പറഞ്ഞു. അതേസമയം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് വര്‍ധിപ്പിച്ചിരിക്കുകയാണ്‌

---- facebook comment plugin here -----

Latest