Connect with us

National

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഒമ്പത് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നിന്ന് നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു. സുരക്ഷാ സേന സംയുക്ത നക്സല്‍ വിരുദ്ധ ഓപറേഷന്‍ നടത്തുന്നനിടെയായിരുന്നു ഏറ്റുമുട്ടല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ ബിജാപുര്‍ ജില്ലയിലെ ബസ്തറില്‍ ഒമ്പത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് പുലര്‍ച്ചെ ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നിന്ന് നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു. സുരക്ഷാ സേന സംയുക്ത നക്സല്‍ വിരുദ്ധ ഓപറേഷന്‍ നടത്തുന്നനിടെയായിരുന്നു ഏറ്റുമുട്ടല്‍. 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട പാപ്പാ റാവു എന്ന നക്സല്‍ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപറേഷന്‍ നടത്തിയതെന്ന് ബസ്തര്‍ ഐ ജി. സുന്ദര്‍രാജ് വെളിപ്പെടുത്തി.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി ആര്‍ പി എഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത ഓപറേഷനില്‍ പങ്കെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടല്‍. ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്.

 

Latest