Kerala
ചരക്ക് കൈകാര്യം: തുടർച്ചയായി നാലാം മാസവും വിഴിഞ്ഞം ഒന്നാമത്
പ്രതിമാസം 50 കപ്പലുകളെത്തുന്നു

തിരുവനന്തപുരം | ദക്ഷിണ, കിഴക്കന്‍ തുറമുഖങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ തുടര്‍ച്ചയായി നാലാം മാസവും വിഴിഞ്ഞം ഒന്നാമത്. കഴിഞ്ഞ മാസത്തില്‍ 1.04 ലക്ഷം കണ്ടെയ്നറാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ഏപ്രിലില്‍ 1,04,413 ടി ഇ യു കണ്ടെയ്നറുകളും മാര്‍ച്ചില്‍ 1,08,770 ടി ഇ യുവും ഫെബ്രുവരിയില്‍ 78,833 ടി ഇ യുവും എന്നനിലയിലായിരുന്നു വിഴിഞ്ഞത്തെ ചരക്കുനീക്കം. കഴിഞ്ഞ വര്‍ഷം ജൂലൈ 11 മുതല്‍ ഇതുവരെ 7.33 ലക്ഷം കണ്ടെയ്നര്‍ ആണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. 50 കപ്പലുകള്‍ പ്രതിമാസം ശരാശരി വിഴിഞ്ഞത്തെത്തുന്നുണ്ട്. എം എസ് സി മിഷേല്‍ കപ്പെല്ലിനി, തുര്‍ക്കി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
എം എസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ്സ് സര്‍വീസിന്റെ ഭാഗമായിരുന്നു കപ്പെല്ലിനി. തുര്‍ക്കി ജേഡ് സര്‍വീസിന്റെ ഭാഗവും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള എം എസ് സിയുടെ ജേഡ് സര്‍വീസ് പോലെ ആഫ്രിക്കയുടെ കിഴക്കന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഫ്രിക്കന്‍ സര്‍വീസും തുറമുഖത്ത് സ്ഥിരമായി എത്തുന്നുണ്ട്.
ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം എസ്സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.