Connect with us

asia cup

ക്യാപ്റ്റന്‍ കൊടുങ്കാറ്റായി; 174 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി (41 ബോളില്‍ 72 റണ്‍സ്) നേടി.

Published

|

Last Updated

ദുബൈ | ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സൂപ്പര്‍ ഫോറിലെ നിർണായക മത്സരത്തില്‍ ശ്രീലങ്കക്ക് മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി (41 ബോളില്‍ 72 റണ്‍സ്) നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവ് 29 ബോളില്‍ 34 റണ്‍സെടുത്തു. ഓപണര്‍ കെ എല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമാണെടുത്തത്. ഏഷ്യാ കപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച വിരാട് കോലി പക്ഷേ സംപൂജ്യനായി. ഹര്‍ദിക് പാണ്ഡ്യ 17ഉം റിഷഭ് പന്ത്  17ഉം ആർ അശ്വിൻ  15ഉം റണ്‍സെടുത്തു. പതിവുപോലെ മധ്യനിര നിരാശപ്പെടുത്തി.

ലങ്കന്‍ ബോളിംഗ് നിരയില്‍ ദില്‍ഷന്‍ മാദുശങ്ക മൂന്നും ദാസുന്‍ ശനക, ചാമിക കരുണരത്‌നെ എന്നിവര്‍ രണ്ട് വീതവും വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.

Latest