National
പഞ്ചാബില്‍ ചൈനീസ് മിസൈലിൻ്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെത്തി
പഞ്ചാബ്, ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം കൂടുതല്‍ സജ്ജമാക്കി

ന്യൂഡല്‍ഹി | പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ചൈനീസ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഹോഷിയാര്‍പൂരിലെ കുന്നിന്‍ പ്രദേശത്ത് നിന്നാണ് മിസൈല്‍ കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്. ഇന്ത്യ തകര്‍ത്ത പാക് മിസൈലുകളാണെന്നാന്ന് നിഗമനം.
വിവരം ലഭിച്ച ഉടന്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജമ്മു, പഞ്ചാബ് ഉള്‍പ്പെടെ വിവിധ മേഖലയിലേക്ക് പാകിസ്താന്‍ തൊടുത്ത മിസൈലുകള്‍ ഇന്ത്യ തകര്‍ത്ത് ആക്രമണം തടഞ്ഞിരുന്നു. ഇന്നലെ രാത്രി എട്ടോടെ ആരംഭിച്ച ഡ്രോണ്‍ ആക്രമണം എസ് 400 കവാജ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വെച്ച് തന്നെ ഇന്ത്യ നിര്‍വീര്യമാക്കി. പാകിസ്താന്റെ എഫ് 16, ജെ എഫ്17 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം ഉപയോഗിച്ചാണ് തകര്‍ത്തതെന്നാണ് സേന വ്യക്തമാക്കുന്നത്.
അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം പഞ്ചാബ്, ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പങ്കെടുത്തു.