Connect with us

National

ലഖിംപൂര്‍ ഖേരി അക്രമക്കേസിലെ ആശിഷ് മിശ്രയുടെ കുറ്റം ഗുരുതരവും ഹീനവും; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭയാനകമായ സന്ദേശമാണ് നല്‍കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ലഖിംപൂര്‍ ഖേരി അക്രമക്കേസിലെ പ്രതികളിലൊരാളായ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്റെ ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ എതിര്‍ത്തു. ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭയാനകമായ സന്ദേശമാണ് നല്‍കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.

2021 ഒക്ടോബര്‍ 3ന്, ലഖിംപൂര്‍ ഖേരി ജില്ലയിലെ ടികുനിയയില്‍ അന്നത്തെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്റെ എഫ്‌ഐആര്‍ പ്രകാരം നാല് കര്‍ഷകരെ ഒരു എസ്യുവി ഉപയോഗിച്ച് വീഴ്ത്തിയിരുന്നു. ആ വാഹനത്തില്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ അദ്ദേഹത്തിന്റെ ഡ്രൈവറെയും രണ്ട് ബിജെപി പ്രവര്‍ത്തകരെയും മര്‍ദിച്ചു. അക്രമത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

 

Latest