Connect with us

International

മ്യാന്‍മറില്‍ സൈന്യത്തിന്റെ കുട്ടക്കുരുതി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേരെ കൊന്ന് കത്തിച്ചു

മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു.

Published

|

Last Updated

യാങ്കൂണ്‍|  മ്യാന്‍മറില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ 30ലേറെ പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കത്തിച്ചുകളയുകയും ചെയ്തു. കയയിലാണ് ക്രൂര സംഭവം നടന്നത്. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന അറിയിച്ചു.

കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു.

അതേസമയം, ആയുധങ്ങളുമായെത്തിയ ഒരു സംഘം ഭീകരരെ വെടിവെച്ചുകൊന്നതായാണ് മ്യാന്‍മാര്‍ സൈന്യം സംഭവത്തോട് പ്രതികരിച്ചത്. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.

 

Latest